Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Municipal Council

Idukki

നഗരസഭാ കൗണ്‍സിലില്‍ തര്‍ക്കം: ഹരിതകര്‍മസേനാംഗങ്ങളെ നീക്കാന്‍ തീരുമാനം

തൊടുപുഴ: കൗണ്‍സിലര്‍മാരുടെ എതിര്‍പ്പിനിടയിലും നഗരസഭ പതിനാലാം വാര്‍ഡ് ഹരിതകര്‍മസേനാംഗങ്ങളെ നീക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഭരണ, പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ വലിയ തര്‍ക്കങ്ങള്‍ക്കുശേഷം വോട്ടിനിട്ടാണ് ഇവരെ മാറ്റിയത്. പട്ടയംകവല വാര്‍ഡംഗം ജോമോന്‍ ഉലഹന്നാന്‍ വാര്‍ഡിലെ ഹര്‍തകര്‍മസേനാംഗങ്ങളെക്കുറിച്ച് മുമ്പ് കൗണ്‍സിലില്‍ പരാതി നല്‍കിയിരുന്നു. ഇവരെ മാറ്റി നിയമിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ എല്‍ഡിഎഫ് ഇക്കാര്യത്തിലെ സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടി ഇതിനെ എതിര്‍ത്തു. ഇന്നലെ വീണ്ടും ഇത് അജണ്ടയായി ചര്‍ച്ചയ്‌ക്കെടുത്തു. ഇവരെ മാറ്റണമെന്ന നിലപാടില്‍ യുഡിഎഫ് ഉറച്ചുനിന്നതോടെയാണ് വോട്ടിനിട്ടത്.

കഴിഞ്ഞ കൗണ്‍സിലില്‍ തീരുമാനിച്ചതുപോലെ ഇതുമായി ബന്ധപ്പെട്ട് പരാതി പരിഹാര കമ്മിറ്റി രൂപീകരിച്ചിരുന്നില്ല. ഹരിതകര്‍മസേനാംഗങ്ങള്‍ക്കെതിരേ വാര്‍ഡില്‍നിന്ന് മറ്റു പരാതികളൊന്നുമില്ലെന്നും വാര്‍ഡ് കൗണ്‍സിലര്‍ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഇത്തരം പരാതികള്‍ ഉന്നയിക്കുന്നതെന്നും എല്‍ഡിഎഫ് ആരോപിച്ചു.
തര്‍ക്കം രൂക്ഷമായതോടെ അജണ്ട വോട്ടിനിടുകയായിരുന്നു. യുഡിഎഫ് ഭൂരിപക്ഷത്തില്‍ ഹരിതകര്‍മസേനാംഗങ്ങളെ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ബിജെപി വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. വിഷയത്തില്‍ എല്‍ഡിഎഫിന്‍റെ വിയോജനക്കുറിപ്പ് നല്‍കുമെന്ന് കൗണ്‍സിലര്‍ കെ.കെ. ഷിംനാസ് പറഞ്ഞു.

സിഡിഎസ് കമ്മിറ്റിയിലും

കുടുംബശ്രീ സിഡിഎസ് കമ്മിറ്റിയില്‍ വനിതാ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തുന്നതിലും ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. പുതുതായി അഞ്ച് വനിതാ കൗണ്‍സിലര്‍മാരെയാണ് ഉള്‍പ്പെടുത്തേണ്ടത്. എല്‍ഡിഎഫും ബിജെപിയും നിര്‍ദേശിച്ച കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തുന്നത് യുഡിഎഫിലെ വിഷ്ണു കെ. ശശിയടക്കമുള്ള ഏതാനും പേര്‍ എതിര്‍ത്തു.

അഭിപ്രായം പറയുന്നതിനിടെ ബിജെപിയിലെ രേണുക രാജശേഖരന്‍റെ ചില പദപ്രയോഗങ്ങളെ വിഷ്ണു എതിര്‍ത്തതോടെ ഇരുവരും തമ്മില്‍ വലിയ വാക്കേറ്റമായി. ചെയര്‍പേഴ്‌സനോട് അഭിപ്രായം പറയുമ്പോള്‍ ഭരണപക്ഷ അംഗങ്ങള്‍ ശബ്ദമുണ്ടാക്കി പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് കെ.കെ. ഷിംനാസും പറഞ്ഞു. ഇതിന് മറുപടിയായി ജോമോന്‍ ഉലഹന്നാനെത്തിയതോടെ വാഗ്വാദം രൂക്ഷമായി.

ഒടുവില്‍ എല്‍ഡിഎഫില്‍നിന്ന് ബി. സുരേഷിനെയും ബിജെപിയില്‍നിന്ന് രേണുക രാജശേഖരനെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. യുഡിഎഫില്‍നിന്ന് ആനീസ് ജോണ്‍, ആതിര ജോഷി, രാജി അജേഷ് എന്നിവരും കമ്മിറ്റിയിലുണ്ട്.

പാറക്കടവ് അര്‍ബന്‍ പിഎച്ച്‌സിയിലെ എച്ച്എംസി പുനഃസംഘടിപ്പിക്കുന്ന വിഷയത്തില്‍ അജണ്ട തീരുമാനമാകാതെ മാറ്റിവച്ചു.

ജൂണ്‍ 12ലെ കൗണ്‍സിലില്‍ എച്ച്എംസി പുനസംഘടിപ്പിച്ചതാണ്. എന്നാല്‍ ഇത് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമല്ലെന്ന് കാണിച്ച് മെഡിക്കല്‍ ഓഫീസര്‍ കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എച്ച്എംസിയില്‍ ആശുപത്രി നിലനില്‍ക്കുന്ന പ്രദേശത്തെ മൂന്ന് സന്നദ്ധപ്രവര്‍ത്തകര്‍ വേണമെന്നാണ്.

എല്‍ഡിഎഫും ബിജെപിയും ഒന്നുവീതം പ്രതിനിധികളെ നിര്‍ദേശിച്ചപ്പോള്‍ യുഡിഎഫില്‍ ലീഗിനും കോണ്‍ഗ്രസിനും ഓരോന്ന് വീതമെന്നുള്ള തര്‍ക്കമായി. ഇതോടെ അജണ്ട തീരുമാനമെടുക്കാതെ മാറ്റിവയ്ക്കുകയായിരുന്നു.

District News

കട്ടപ്പന നഗരസഭ: ജോയി വെട്ടിക്കുഴി ചെയർമാൻ;ലീലാമ്മ ബേബി വൈസ് ചെയർപേഴ്സൺ

കട്ടപ്പന: കട്ടപ്പന നഗരസഭാധ്യക്ഷനായി ജോയി വെട്ടിക്കുഴി അധികാരമേറ്റു. നഗരസഭാ കാര്യാലയത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ ജോയി വെട്ടിക്കുഴി സിപിഎംലെ വി.ആർ. സജിയെ പരാജയപ്പെടുത്തി. ജോയി വെട്ടിക്കുഴിക്ക് 20 വോട്ടുകളും വി.ആർ. സജിക്ക് 13 വോട്ടുകളും ലഭിച്ചു.

എൻഡിഎയുടെ രണ്ട് അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.ജോയി വെട്ടിക്കുഴിയുടെ പേര് അഡ്വ. കെ.ജെ. ബെന്നി നിർദേശിച്ചു. തോമസ് മൈക്കിൾ പിന്താങ്ങി.

എൽഡിഎഫിന്‍റെ ചെയർമാൻ സ്ഥാനാർഥിയായി വി.ആർ. സജിയുടെ പേര് ബേബി കുര്യൻ നിർദേശിച്ചു. ബിന്ദുലത രാജു പിന്താങ്ങി. വരണാധികാരിയായ ഭൂപതിവ് ഡെപ്യൂട്ടി കളക്ടർ അതുൽ എസ്. നാഥ് ജോയി വെട്ടിക്കുഴിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിലവിൽ യുഡിഎഫ് ജില്ലാ ചെയർമാൻ കൂടിയായ ജോയി വെട്ടിക്കുഴി രണ്ടാം തവണയാണ് കട്ടപ്പന നഗരസഭാധ്യക്ഷ പദവിയിലെത്തുന്നത്.

ലീലാമ്മ ബേബി നഗരസഭാ ഉപാധ്യക്ഷയായും സത്യപ്രതിജ്ഞ ചെയ്തു. ലീലാമ്മയുടെ പേര് സജിമോൾ ഷാജി നിർദേശിക്കുകയും ഷൈനി സണ്ണി പിൻതാങ്ങുകയും ചെയ്തു. എൽഡിഎഫിൽനിന്ന് മത്സരിച്ച രെജു ബിജുവിന്‍റെ പേര് കെ.പി. സുമോദ് നിർദേശിക്കുകയും സിജി അജേഷ് പിൻതാങ്ങുകയും ചെയ്തു.

വികസനപ്രവർത്തനങ്ങളുടെ തുടർച്ച സാധ്യമാക്കും: ജോയി വെട്ടിക്കുഴി

കട്ടപ്പന: യുഡിഎഫ് ഭരണസമിതി കഴിഞ്ഞ കാലഘട്ടത്തിൽ തുടങ്ങിവച്ച പദ്ധതികൾ പൂർത്തീകരിക്കാൻ മുൻഗണന നൽകുംമെന്ന് നഗരസഭാ ധ്യനായി ചുമതലയേറ്റ ജോയി വെട്ടിക്കുഴി അറിയിച്ചു. ഷെൽട്ടർ ഹോമിന്‍റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും.

നഗരത്തിലെ മുഴുവൻ റോഡുകളും അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതയോഗ്യമാക്കും. കട്ടപ്പന പോലീസ് ക്വാർട്ടേഴ്സ് റോഡിൽ അപകടകരമായ രീതിയിൽ ഇടിഞ്ഞ ഭാഗങ്ങൾ സംരക്ഷണ ഭിത്തി നിർമിച്ചു ബലപ്പെടുത്തും.

കട്ടപ്പന താലൂക്ക് ആശുപത്രിക്ക് രണ്ട് ഏക്കർ സ്ഥലം ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു വരുകയാണ്. അത് ലഭിച്ചാലുടൻ പുതിയ ആശുപത്രി മന്ദിരത്തിന്‍റെ നിർമണം ആരംഭിക്കും. വാഴവരയിലെ അർബൻ പിഎച്ച്സിയുടെ വിപുലീകരണം അടിയന്തരമായി നടപ്പാക്കും. കേന്ദ്ര ഗവ. അനുവദിച്ച ഒരു കോടി 26 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ അടുത്ത മാസംതന്നെ ആരംഭിക്കാൻ കഴിയുമെന്നും ജോയി വെട്ടിക്കുഴി അറിയിച്ചു.

കല്യാണത്തണ്ടിലെ ടൂറിസം പ്രൊജക്ടിന് ആവിശ്യമായ ഫണ്ട് കണ്ടെത്തി വികസനപ്രവർത്തനങ്ങൾ നടപ്പാക്കും. പുലിയ·ലയിലെ സ്ലോട്ടർ ഹൗസിന്‍റെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതാണ്. ഉടൻ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അധ്യക്ഷൻഅറിയിച്ചു.

District News

പടിയിറങ്ങുമ്പോള്‍ കുന്നംകുളം നഗരസഭ ഭരണസമിതിക്ക് അഭിമാനനേട്ടം

കുന്നംകുളം : നഗരസഭ ഭരണസമിതി പടിയിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പദ്ധതി നിർവഹണ പുരോഗതിയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തി അഭിമാന നേട്ടം കൈവരിച്ചു. 11.44 കോടി വകയിരുത്തിയ വികസന ഫണ്ടിൽ 3.82 കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാനത്ത് ഒന്നാമതായി എത്തിയത്.

കുന്നംകുളം നഗരസഭ 33.39 ശതമാനം, രണ്ടാമതുള്ള ചേർത്തല നഗരസഭ 29.18 ശതമാനം, മൂന്നാമതുള്ള നിലമ്പൂർ നഗരസഭ 26 ശതമാനം എന്നിങ്ങനെയാണ് ചെലവഴിച്ചിട്ടുള്ളത്. ജില്ലയിൽ കൊടുങ്ങല്ലൂർ (25.86%), ചാവക്കാട് (23.99%) നഗരസഭകളാണ് കുന്നംകുളം നഗരസഭയ്ക്ക് പിറകിലുള്ളത്. മെയിന്‍റനൻസ് ഗ്രാൻഡ് ഇനത്തിലും കുന്നംകുളം നഗരസഭ തന്നെയാണ് മുന്നിലുള്ളത്.

നഗരസഭ ഭരണസമിതി കഴിഞ്ഞ പദ്ധതി നിര്‍വഹണത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. കെ.ആര്‍. നാരായണന്‍ കമ്മ്യൂണിറ്റി ഹാളിലെ പ്രധാനഹാള്‍ തുറന്നുകൊടുക്കല്‍, ഏകലവ്യന്‍ സ്മാരക ലൈബ്രറിയില്‍ പി.എസ്.സി പഠനത്തിനായി മുകള്‍നില നിര്‍മാണം, അര്‍ബന്‍ എഫ്എച്ച്സി ഒന്നാം നില നിര്‍മാണം, അങ്കണവാടികളുടെ നവീകരണം, പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മേശ, കസേര, പഠനോപകരണ വിതരണം, വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം, ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി പുതിയ കെട്ടിട നിര്‍മ്മാണം, മൃഗ സംരക്ഷണ, ക്ഷീര വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സാധിച്ചു.

പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്താന്‍ സാധിച്ചത് കൂട്ടായ പരിശ്രമത്തിന്‍റെ ഭാഗമാണെന്നു നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അറിയിച്ചു.

District News

ചേർത്തലയെ അതിദാരിദ്ര്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു

ചേര്‍ത്തല: ചേർത്തല നഗരസഭ സമ്പൂർണ അതിദാരിദ്ര്യമുക്ത നഗരസഭയായി നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ പ്രഖ്യാപിച്ചു. സർവേയിലൂടെ 71 ഗുണഭോക്താക്കളെയാണ് അതിദാരിദ്ര്യ വിഭാഗത്തിലായി കണ്ടെത്തിയത്.


അതിൽ ഏഴു പേര്‍ മരിച്ചതിനാല്‍ 64 പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ അവശ്യരേഖകൾ ഇല്ലാതിരുന്ന ആറു പേർക്ക് ആധാർ, റേഷൻ കാർഡ്, വോട്ടർ ഐഡി, ബാങ്ക് അക്കൗണ്ട് രേഖകൾ നൽകി.


തനിയെ ഭക്ഷണമുണ്ടാക്കി കഴിക്കാൻ സാധിക്കാത്ത നാലു ഗുണഭോക്താക്കൾക്ക് പാകം ചെയ്ത ഭക്ഷണം നഗരസഭ ഉറപ്പാക്കി. ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവര്‍ക്കും മാസം‌തോറും ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു. വരുമാനമില്ലാതിരുന്ന 20 പേര്‍ക്ക് കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതിയിലൂടെ ലോട്ടറി വില്പനയും തയ്യൽ മെഷീൻ, പലചരക്കുകട മുതലായവ നൽകി വരുമാനം വർധിപ്പിച്ചു. അവര്‍ക്ക് ആവശ്യമായ മരുന്നുകളും നല്കി.


സ്വന്തമായി സ്ഥലമില്ലാതിരുന്ന നാലുപേര്‍ക്കു സ്ഥലം വാങ്ങി നൽകി. 19 പേർക്കു ഭവന‌നിർമാണത്തിന് ആനുകൂല്യം നൽകി. സ്വന്തമായി ഭവനം ഉണ്ടായിരുന്ന 19 പേര്‍ക്ക് ഭവനപുനരുദ്ധാരണം പദ്ധതിയില്‍ ഉൾപ്പെടുത്തി ആനുകൂല്യം ലഭ്യമാക്കി. അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് പഠന സാമഗ്രികളും ഓണത്തിന് ഓണക്കോടിയും നൽകി. എല്ലാ മേഖലയിലും അതിദരിദ്രരുടെ ആവശ്യങ്ങൾ നിറവേറ്റിയതിലൂടെയാണ് ചേര്‍ത്തല നഗരസഭ സമ്പൂർണ അതിദരിദ്ര മുക്ത നഗരസഭയായി പ്രഖ്യാപിക്കപ്പെട്ടത്.


ചടങ്ങിൽ പദ്ധതി നടപ്പിലാക്കാനായി പരിശ്രമിച്ച സീനിയർ ഗ്രേഡ് ജെപിഎച്ച്എൻ എസ്.എസ്. സീനയെ ആദരിച്ചു. വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. സുജിത് റിപ്പോർട്ട്‌ അവതരിപ്പിച്ചു.


സ്ഥിരംസമിതി അധ്യക്ഷരായ ജി. രഞ്ജിത്, ശോഭ ജോഷി, മാധുരി സാബു, ഏലികുട്ടി ജോൺ, എ.എസ്. സാബു, കൗൺസിലർമാരായ പി. ഉണ്ണികൃഷ്ണൻ, ഷീജ സന്തോഷ്‌, പ്രൊജക്റ്റ്‌ ഓഫീസർ സ്റ്റാലിൻ ജോസ് എന്നിവര്‍ സംസാരിച്ചു.

Latest News

Corehub Up