Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Municipal Council

Alappuzha

കായംകുളം നഗരസഭയിൽ ഭരണ-പ്രതിപക്ഷ കയ്യാങ്കളി; ചെയർമാനെ മർദിച്ചെന്ന് യുഡിഎഫ്

കായംകുളം: നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റവും കയ്യാങ്കളിയും അരങ്ങേറി. എൽഡിഎഫ് കൗൺസിലർമാർ നഗരസഭാ ചെയർമാൻ ശരത് ലാലിനെ മർദിച്ചതായി യുഡിഎഫ് ആരോപിച്ചു. സംഘർഷത്തിൽ ചെയർമാനുൾപ്പെടെ നാലു പേർക്ക് പരിക്കേറ്റു.
ചെയർമാൻ ശരത് ലാൽ, കൗൺസിലർമാരായ ബിജു നസറുള്ള, മിനി അച്ചൻകുഞ്ഞ്, സുമയ്യ മുജീബ് എന്നിവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടാം വാർഡിലെ അങ്കണവാടി മാറ്റവുമായി ബന്ധപ്പെട്ട തർക്കമാണ് കൗൺസിൽ യോഗത്തിൽ വലിയ സംഘർഷത്തിൽ കലാശിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് നടന്ന വാർഡ് വിഭജനമാണ് നിലവിലെ തർക്കങ്ങൾക്ക് ആധാരം. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ടാം വാർഡിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ, വാർഡ് വിഭജനം പൂർത്തിയായതോടെ ഈ പുതിയ കെട്ടിടം സാങ്കേതികമായി നാല്പതാം വാർഡിലായി.

പ്രതിപക്ഷമായ എൽഡിഎഫിന്‍റെ സിറ്റിംഗ് വാർഡാണ് രണ്ടാം വാർഡ് നാൽപതാം വാർഡ് യുഡിഎഫിന്‍റേതും. അധികാരമുപയോഗിച്ച് യുഡിഎഫ് അംഗൻവാടി നാല്പതാം വാർഡിലേക്ക് മാറ്റിയെന്നാണ് എൽഡിഎഫിന്‍റെ ആരോപണം.
കൗൺസിൽ യോഗത്തിൽ മറ്റ് അജണ്ടകളാണ് ചർച്ചയ്ക്കെടുത്തിരുന്നതെങ്കിലും പ്രതിപക്ഷം അപ്രതീക്ഷിതമായി അങ്ക ണവാടി വിഷയം ഉന്നയിക്കുകയായിരുന്നു. എന്നാൽ, അജണ്ടയിലില്ലാത്ത വിഷയം യോഗത്തിൽ ചർച്ച ചെയ്യാൻ സാധിക്കില്ലെന്ന് ചെയർമാൻ നിലപാടെടുത്തതോടെയാണ് ബഹളം ആരംഭിച്ചത്.

തുടർന്ന് ചെയർമാന്‍റെ ഡയസിലേക്ക് ഇരച്ചുകയറിയ പ്രതിപക്ഷ അംഗങ്ങൾ അദ്ദേഹത്തെ ബലമായി പിടിച്ച് മറ്റൊരു ഹാളിലേക്ക് മാറ്റാൻ ശ്രമിച്ചതോടെ സഭ കയ്യാങ്കളിയിലേക്ക് വഴിമാറി. വിവരമറിഞ്ഞ് കായംകുളം പോലീസ് സ്ഥലത്തെത്തിയെങ്കിലും ജനപ്രതിനിധികൾ തമ്മിലുള്ള സംഘർഷം നിയന്ത്രിക്കാൻ പാടുപെട്ടു.
ഇതിനിടെ പുറത്തുനിന്നുള്ള യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ കൂടി നഗരസഭാ കാര്യാലയത്തിലേക്ക് ഇരച്ചെത്തിയത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമായി. പിന്നീട് പോലീസ് ഏറെ പണിപ്പെട്ട് ഇരുവിഭാഗങ്ങളെയും മാറ്റിയാണ് രംഗം ശാന്തമാക്കിയത്. നഗരസഭയിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

District News

തൊടുപുഴ നഗരസഭാ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരെ തെരഞ്ഞെടുത്തു

തൊടുപുഴ: നഗരസഭയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരെ തെരഞ്ഞെടുത്തു. ആറ് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനവും യുഡിഎഫിന് ലഭിച്ചു.

ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാനായി വൈസ് ചെയര്‍മാന്‍ കെ. ദീപക്, സുബൈദ സെയ്തുമുഹമ്മദ് (വികസനം), പി.എ. ഷാഹുല്‍ ഹമീദ് (ക്ഷേമകാര്യം), മേഴ്‌സി സെബാസ്റ്റ്യന്‍ (ആരോഗ്യകാര്യം), റംസിയ നിയാസ് (വിദ്യാഭ്യാസം, കലാ -കായികം), ടി.കെ. സുധാകരന്‍ നായര്‍ (പൊതുമരാമത്ത്) എന്നിവരെയാണ് തെരഞ്ഞെടുത്തത്.

ഡെപ്യൂട്ടി കളക്ടര്‍ അനൂപ് ഗാര്‍ഗ് വരണാധികാരിയായിരുന്നു. 38 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് രണ്ടു സ്വതന്ത്രരുടെയടക്കം 22 അംഗങ്ങളുടെ പിന്തുണയുണ്ട്. ഒന്പത് ബിജെപി അംഗങ്ങളും തെരഞ്ഞെടുപ്പില്‍നിന്നു വിട്ടുനിന്നു. എല്‍ഡിഎഫിന് ആറംഗങ്ങള്‍ മാത്രമാണുള്ളത്.

District News

കട്ടപ്പന നഗരസഭ: ജോയി വെട്ടിക്കുഴി ചെയർമാൻ;ലീലാമ്മ ബേബി വൈസ് ചെയർപേഴ്സൺ

കട്ടപ്പന: കട്ടപ്പന നഗരസഭാധ്യക്ഷനായി ജോയി വെട്ടിക്കുഴി അധികാരമേറ്റു. നഗരസഭാ കാര്യാലയത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ ജോയി വെട്ടിക്കുഴി സിപിഎംലെ വി.ആർ. സജിയെ പരാജയപ്പെടുത്തി. ജോയി വെട്ടിക്കുഴിക്ക് 20 വോട്ടുകളും വി.ആർ. സജിക്ക് 13 വോട്ടുകളും ലഭിച്ചു.

എൻഡിഎയുടെ രണ്ട് അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.ജോയി വെട്ടിക്കുഴിയുടെ പേര് അഡ്വ. കെ.ജെ. ബെന്നി നിർദേശിച്ചു. തോമസ് മൈക്കിൾ പിന്താങ്ങി.

എൽഡിഎഫിന്‍റെ ചെയർമാൻ സ്ഥാനാർഥിയായി വി.ആർ. സജിയുടെ പേര് ബേബി കുര്യൻ നിർദേശിച്ചു. ബിന്ദുലത രാജു പിന്താങ്ങി. വരണാധികാരിയായ ഭൂപതിവ് ഡെപ്യൂട്ടി കളക്ടർ അതുൽ എസ്. നാഥ് ജോയി വെട്ടിക്കുഴിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിലവിൽ യുഡിഎഫ് ജില്ലാ ചെയർമാൻ കൂടിയായ ജോയി വെട്ടിക്കുഴി രണ്ടാം തവണയാണ് കട്ടപ്പന നഗരസഭാധ്യക്ഷ പദവിയിലെത്തുന്നത്.

ലീലാമ്മ ബേബി നഗരസഭാ ഉപാധ്യക്ഷയായും സത്യപ്രതിജ്ഞ ചെയ്തു. ലീലാമ്മയുടെ പേര് സജിമോൾ ഷാജി നിർദേശിക്കുകയും ഷൈനി സണ്ണി പിൻതാങ്ങുകയും ചെയ്തു. എൽഡിഎഫിൽനിന്ന് മത്സരിച്ച രെജു ബിജുവിന്‍റെ പേര് കെ.പി. സുമോദ് നിർദേശിക്കുകയും സിജി അജേഷ് പിൻതാങ്ങുകയും ചെയ്തു.

വികസനപ്രവർത്തനങ്ങളുടെ തുടർച്ച സാധ്യമാക്കും: ജോയി വെട്ടിക്കുഴി

കട്ടപ്പന: യുഡിഎഫ് ഭരണസമിതി കഴിഞ്ഞ കാലഘട്ടത്തിൽ തുടങ്ങിവച്ച പദ്ധതികൾ പൂർത്തീകരിക്കാൻ മുൻഗണന നൽകുംമെന്ന് നഗരസഭാ ധ്യനായി ചുമതലയേറ്റ ജോയി വെട്ടിക്കുഴി അറിയിച്ചു. ഷെൽട്ടർ ഹോമിന്‍റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും.

നഗരത്തിലെ മുഴുവൻ റോഡുകളും അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതയോഗ്യമാക്കും. കട്ടപ്പന പോലീസ് ക്വാർട്ടേഴ്സ് റോഡിൽ അപകടകരമായ രീതിയിൽ ഇടിഞ്ഞ ഭാഗങ്ങൾ സംരക്ഷണ ഭിത്തി നിർമിച്ചു ബലപ്പെടുത്തും.

കട്ടപ്പന താലൂക്ക് ആശുപത്രിക്ക് രണ്ട് ഏക്കർ സ്ഥലം ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു വരുകയാണ്. അത് ലഭിച്ചാലുടൻ പുതിയ ആശുപത്രി മന്ദിരത്തിന്‍റെ നിർമണം ആരംഭിക്കും. വാഴവരയിലെ അർബൻ പിഎച്ച്സിയുടെ വിപുലീകരണം അടിയന്തരമായി നടപ്പാക്കും. കേന്ദ്ര ഗവ. അനുവദിച്ച ഒരു കോടി 26 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ അടുത്ത മാസംതന്നെ ആരംഭിക്കാൻ കഴിയുമെന്നും ജോയി വെട്ടിക്കുഴി അറിയിച്ചു.

കല്യാണത്തണ്ടിലെ ടൂറിസം പ്രൊജക്ടിന് ആവിശ്യമായ ഫണ്ട് കണ്ടെത്തി വികസനപ്രവർത്തനങ്ങൾ നടപ്പാക്കും. പുലിയ·ലയിലെ സ്ലോട്ടർ ഹൗസിന്‍റെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതാണ്. ഉടൻ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അധ്യക്ഷൻഅറിയിച്ചു.

District News

പടിയിറങ്ങുമ്പോള്‍ കുന്നംകുളം നഗരസഭ ഭരണസമിതിക്ക് അഭിമാനനേട്ടം

കുന്നംകുളം : നഗരസഭ ഭരണസമിതി പടിയിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പദ്ധതി നിർവഹണ പുരോഗതിയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തി അഭിമാന നേട്ടം കൈവരിച്ചു. 11.44 കോടി വകയിരുത്തിയ വികസന ഫണ്ടിൽ 3.82 കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാനത്ത് ഒന്നാമതായി എത്തിയത്.

കുന്നംകുളം നഗരസഭ 33.39 ശതമാനം, രണ്ടാമതുള്ള ചേർത്തല നഗരസഭ 29.18 ശതമാനം, മൂന്നാമതുള്ള നിലമ്പൂർ നഗരസഭ 26 ശതമാനം എന്നിങ്ങനെയാണ് ചെലവഴിച്ചിട്ടുള്ളത്. ജില്ലയിൽ കൊടുങ്ങല്ലൂർ (25.86%), ചാവക്കാട് (23.99%) നഗരസഭകളാണ് കുന്നംകുളം നഗരസഭയ്ക്ക് പിറകിലുള്ളത്. മെയിന്‍റനൻസ് ഗ്രാൻഡ് ഇനത്തിലും കുന്നംകുളം നഗരസഭ തന്നെയാണ് മുന്നിലുള്ളത്.

നഗരസഭ ഭരണസമിതി കഴിഞ്ഞ പദ്ധതി നിര്‍വഹണത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. കെ.ആര്‍. നാരായണന്‍ കമ്മ്യൂണിറ്റി ഹാളിലെ പ്രധാനഹാള്‍ തുറന്നുകൊടുക്കല്‍, ഏകലവ്യന്‍ സ്മാരക ലൈബ്രറിയില്‍ പി.എസ്.സി പഠനത്തിനായി മുകള്‍നില നിര്‍മാണം, അര്‍ബന്‍ എഫ്എച്ച്സി ഒന്നാം നില നിര്‍മാണം, അങ്കണവാടികളുടെ നവീകരണം, പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മേശ, കസേര, പഠനോപകരണ വിതരണം, വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം, ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി പുതിയ കെട്ടിട നിര്‍മ്മാണം, മൃഗ സംരക്ഷണ, ക്ഷീര വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സാധിച്ചു.

പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്താന്‍ സാധിച്ചത് കൂട്ടായ പരിശ്രമത്തിന്‍റെ ഭാഗമാണെന്നു നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അറിയിച്ചു.

District News

ചേർത്തലയെ അതിദാരിദ്ര്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു

ചേര്‍ത്തല: ചേർത്തല നഗരസഭ സമ്പൂർണ അതിദാരിദ്ര്യമുക്ത നഗരസഭയായി നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ പ്രഖ്യാപിച്ചു. സർവേയിലൂടെ 71 ഗുണഭോക്താക്കളെയാണ് അതിദാരിദ്ര്യ വിഭാഗത്തിലായി കണ്ടെത്തിയത്.


അതിൽ ഏഴു പേര്‍ മരിച്ചതിനാല്‍ 64 പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ അവശ്യരേഖകൾ ഇല്ലാതിരുന്ന ആറു പേർക്ക് ആധാർ, റേഷൻ കാർഡ്, വോട്ടർ ഐഡി, ബാങ്ക് അക്കൗണ്ട് രേഖകൾ നൽകി.


തനിയെ ഭക്ഷണമുണ്ടാക്കി കഴിക്കാൻ സാധിക്കാത്ത നാലു ഗുണഭോക്താക്കൾക്ക് പാകം ചെയ്ത ഭക്ഷണം നഗരസഭ ഉറപ്പാക്കി. ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവര്‍ക്കും മാസം‌തോറും ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു. വരുമാനമില്ലാതിരുന്ന 20 പേര്‍ക്ക് കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതിയിലൂടെ ലോട്ടറി വില്പനയും തയ്യൽ മെഷീൻ, പലചരക്കുകട മുതലായവ നൽകി വരുമാനം വർധിപ്പിച്ചു. അവര്‍ക്ക് ആവശ്യമായ മരുന്നുകളും നല്കി.


സ്വന്തമായി സ്ഥലമില്ലാതിരുന്ന നാലുപേര്‍ക്കു സ്ഥലം വാങ്ങി നൽകി. 19 പേർക്കു ഭവന‌നിർമാണത്തിന് ആനുകൂല്യം നൽകി. സ്വന്തമായി ഭവനം ഉണ്ടായിരുന്ന 19 പേര്‍ക്ക് ഭവനപുനരുദ്ധാരണം പദ്ധതിയില്‍ ഉൾപ്പെടുത്തി ആനുകൂല്യം ലഭ്യമാക്കി. അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് പഠന സാമഗ്രികളും ഓണത്തിന് ഓണക്കോടിയും നൽകി. എല്ലാ മേഖലയിലും അതിദരിദ്രരുടെ ആവശ്യങ്ങൾ നിറവേറ്റിയതിലൂടെയാണ് ചേര്‍ത്തല നഗരസഭ സമ്പൂർണ അതിദരിദ്ര മുക്ത നഗരസഭയായി പ്രഖ്യാപിക്കപ്പെട്ടത്.


ചടങ്ങിൽ പദ്ധതി നടപ്പിലാക്കാനായി പരിശ്രമിച്ച സീനിയർ ഗ്രേഡ് ജെപിഎച്ച്എൻ എസ്.എസ്. സീനയെ ആദരിച്ചു. വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. സുജിത് റിപ്പോർട്ട്‌ അവതരിപ്പിച്ചു.


സ്ഥിരംസമിതി അധ്യക്ഷരായ ജി. രഞ്ജിത്, ശോഭ ജോഷി, മാധുരി സാബു, ഏലികുട്ടി ജോൺ, എ.എസ്. സാബു, കൗൺസിലർമാരായ പി. ഉണ്ണികൃഷ്ണൻ, ഷീജ സന്തോഷ്‌, പ്രൊജക്റ്റ്‌ ഓഫീസർ സ്റ്റാലിൻ ജോസ് എന്നിവര്‍ സംസാരിച്ചു.

Latest News

Corehub Up